പാറ്റൂർ കേസിൽ വി എസ് കോടതിയിൽ നേരിട്ട് പോകുന്നത് ഞെട്ടിക്കുന്ന തെളിവുകളുമായി; മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലിന്റെ രേഖകൾ വിഎസിന് കൈമാറിയത് ജേക്കബ് തോമസ്; ലോകായുക്തയെ വരുതിയിൽ നിർത്തിയ തന്ത്രം വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി; നേരിടുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ''ലോകം മുഴുവൻ തട്ടിപ്പിന്റേതാകുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലകരമായ ഒരു കാര്യമാണ്.''പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓർവെൽ പറഞ്ഞത് പാറ്റൂർ ഭൂമി കൈയേറ്റക്കേസിലെ വിജിലൻസ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസ് ഉദ്ധരിച്ചിരുന്നു. എന്നാൽ ലോകായുക്ത റിപ്പോർട്ട് തള്ളിക്കളഞ്ഞതോടെ ഈ അന്വേഷണം തന്നെ വെറുതെയായി. അപ്പോഴും പാറ്റൂർ കേസിലെ തെളിവുകളെല്ലാം ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ കൈയിൽ കരുതിയിരുന്നു. ഈ സർക്കാർ തന്നെ ബലിയാടാക്കുമെന്നും സത്യം എന്നെങ്കിലും പുറത്തുവരണമെന്നും ആഗ്രഹിച്ചിരുന്നു. ഈ ഫയലുകളെല്ലാം ഇപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ കൈയിലെത്തിയെന്നാണ് സൂചന. ഇതേ തുടർന്നാണ് പാറ്റൂർ കേസിലെ അഴിമതിയുമായി പ്രതിപക്ഷ നേതാവ് വിജിലൻസ് കോടതിയിൽ നേരിട്ട് എത്തിയത്.
സാധാരണ ഗതിയിൽ അഭിഭാഷകൻ മുഖേന ഹർജി നൽകേണ്ട കാര്യമേ ഉള്ളൂ. എന്നാൽ ജേക്കബ് തോമസിൽ നിന്ന് കിട്ടിയ ഞെട്ടിക്കുന്ന തെളിവുകളുടെ വ്യാപ്തി തിരിച്ചറിഞ്ഞാണ് ഹർജി നൽകാനായി വി എസ് നേരിട്ട് വഞ്ചിയൂരിലെ കോടതി പടിക്കെട്ടുകൾ കയറിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെള്ളം കുടിപ്പിക്കാൻ വേണ്ട തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് വി എസ് തിരിച്ചറിയുന്നു. കാസർഗോട്ടെ വിമുക്ത ഭടന്റെ ഭൂമി വിവാദത്തിലും മകൻ അരുൺകുമാറിന്റെ വിജിലൻസ് അന്വേഷണത്തിലും മുഖ്യമന്ത്രി കാട്ടുന്ന പ്രതികാരത്തിന് തിരിച്ചടി നൽകാൻ വേണ്ടതെല്ലാം ജേക്ക്ബ തോമസിൽ നിന്ന് വിഎസിന് ലഭിച്ചു കഴിഞ്ഞു. ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിലാക്കിയ ഉത്തരവ് പുറത്തിറക്കിയ ജഡ്ജി ജോൺ കെ ഇല്ലിക്കാടന്റെ വിജിലൻസ് കോടതിയിലാണ് വിഎസിന്റെ ഹർജിയും എത്തിയിരിക്കുന്നത്. അതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് എതിരെ കേസ് കൊടുക്കാൻ അനുമതി തേടി ജേക്കബ് തോമസും ഡിജിപിയെ സമീപിച്ചിരിക്കുന്നു. ഇതിന് അനുമതി കിട്ടിയാൽ അവിടേയും പാറ്റൂർ കേസിലെ പ്രതികാരക്കഥയാകും ജേക്കബ് തോമസും നിരത്തുക.
ബാർ കോഴയ്ക്കുമപ്പുറം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പോന്ന തെളിവുകൾ പാറ്റൂർ കേസിലുണ്ട്. പാറ്റൂർ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള പ്രമുഖരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് വിജിലൻസ് എഡിജിപിയായിരിക്കെ ജേക്കബ് തോമസ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിവേദിത പി ഹരൻ, ഇ കെ ഭരത് ഭൂഷൺ എന്നിവരുടെ പേരും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിവാദ ഭൂമിയുടെ ഉടമസ്ഥ രേഖ കാണാനില്ലെന്നും ജല അഥോറിറ്റിയിലെ ഉന്നതൻ ഉടമസ്ഥ രേഖ നശിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ജേക്കബ് തോമസിനോട് മുഖ്യമന്ത്രിയുടെ പ്രതികാരം തുടങ്ങുന്നത്. പാറ്റൂരിൽ കയ്യേറ്റം കൃത്യമായി കണ്ടെത്തിയിട്ടും പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടേയും അന്നത്തെ ചീഫ് സെക്രട്ടറിയുടേയും പങ്ക് തെളിയിക്കാൻ റവന്യു ജലവിഭവ വകുപ്പ് ഫയലുകളാണ് റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നത്.
കേരള വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമത്തിന് വിരുദ്ധമായ നടപടി സ്വീകരിച്ചതിലൂടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചെയ്തെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. റവന്യു ഫയലിലെ 57 മുതൽ 60 വരെയുള്ള ഖണ്ഡികകൾക്ക് താഴെ 'ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും' എന്നാണ് നൽകിയിരിക്കുന്നത്. പുറമ്പോക്കിലല്ലാത്തതിനാൽ വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ ഒഴിവാക്കികൊടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിന് അടിസ്ഥാനമായിട്ടുള്ള റിപ്പോർട്ട് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ജേക്കബ് തോമസ് കണ്ടെത്തിയിരുന്നു. വാട്ടർ സപ്ലെ ആൻഡ് സ്വിവറേജസ് നിയമപ്രകാരം പൈപ്പ് ലൈനിന്റെ സമ്പൂർണ്ണ അധികാരം വാട്ടർ അഥോറിറ്റിക്കാണ്. എന്നാൽ ഇത് മറികടന്ന് വാട്ടർ അഥോറിറ്റി ഫയൽ റവന്യു വകുപ്പിന് നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന വിജലൻസ് ആവശ്യം നടപ്പാക്കുന്നതിന് പകരം കൂടുതൽ പരിശോധനകൾക്കാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പരാമർശവുമായി മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൻ രംഗത്തെത്തിയിരുന്നു. ടോം ജോസിനും തച്ചങ്കരിക്കും അനർഹമായ സഹായമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഇ കെ ഭരത് ഭൂഷൺ ആരോപിച്ചു. പാറ്റൂർ ഭൂമിയിടപാടിൽ വകുപ്പുകൾ തൃപ്തികരമായ മറുപടി തന്നില്ലെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. ഇങ്ങനെ കാര്യങ്ങൾ പോകുന്നതിനിടെയാണ് ലോകായുക്തയിൽ നിന്ന് അപ്രതീക്ഷിതമായ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിൽ ലോകായുക്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ജേക്കബ് തോമസ് നൽകിയ പുതിയ റിപ്പോർട്ട് പരിഗണിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. റിപ്പോർട്ട് ചോർന്നതിൽ ലോകായുക്ത കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. വിജിലൻസിന്റെ റിപ്പോർട്ട് അനാവശ്യമാണെന്നും ഈ റിപ്പോർട്ട് പരിഗണിക്കില്ലെന്നുമായിരുന്നു ലോകായുക്തയുടെ വാദം.
മാദ്ധ്യമങ്ങളിൽ വന്നതു പോലെ ആരുടെയും പേരുകൾ റിപ്പോർട്ടിലില്ല. മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് കിട്ടിയത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. അതിനിടെ ഭൂമിയിടപാടിന്റെ സുപ്രധാന രേഖകൾ വാട്ടർ അഥോറിറ്റി ഓഫീസിൽ നിന്ന് കടത്തിയെന്ന് ആക്ഷേപമുയർന്നു. പുറമ്പോക്ക് ഭൂമി സംബന്ധിച്ച രേഖകൾ വാട്ടർ അഥോറിറ്റി മുൻ എം.ഡി അശോക് കുമാർ സിംഗിന്റെ നിർദ്ദേശപ്രകാരം കടത്തിയെന്നാണ് ആരോപണം ഉയർന്നത്. ഉന്നതരുടെ ഒത്താശയോടെയാണ് പാറ്റൂരിലെ സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജേക്കബ് തോമസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ അഭിഭാഷകനും ഫ്ളാറ്റ് അഭിഭാഷകനും രംഗത്തെത്തി. എഡിജിപിയുടെ ശ്രമം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അന്വേഷണ ചുമതലയിൽ നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ ലോകായുക്താ കേസിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടു.
ലോകായുക്താ കോടതി റിപ്പോർട്ട് പരിഗണിക്കാത്തതാണ് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തിയത്. പിന്നീട് നിരവധി അട്ടിമറികളും നടന്നു. ഇതോടെ പാറ്റൂർ ഭൂമി ഇടപാട് കേസു തന്നെ അപ്രസക്തമായി. ജല അഥോറിറ്റിയുടെ 16.5 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാണക്കമ്പനി കയ്യേറിയെന്നും ഇതിന് ഉന്നതോദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നുമാണു പരാതി. എന്നാൽ, കെട്ടിടം ഇരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന രേഖകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പുറമ്പോക്കായി കാണിച്ചിരിക്കുന്നത്. സർക്കാരും ഭൂമാഫിയയുമെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവാദത്തിൽപ്പെട്ട സ്ഥലം പിന്നീട് പാർക്കിങ് മേഖലയായി ഉപയോഗിക്കാനാണ് നീക്കം. ഭൂമി ഇടപാടിൽ കുറ്റാരോപിതരായവരെ സംരക്ഷിക്കാൻ എല്ലാ ഏജൻസികളും ഒരുമിച്ചാണ് രംഗത്തെത്തിയതും വിവാദങ്ങളിൽ എത്തി. ഇതിനിടെയിൽ വിജിലൻസിൽ നിന്ന് തെന്നെ ജേക്കബ് തോമസ് പുറത്തായി
പാറ്റൂരിൽ കെട്ടിടം നിർമ്മിച്ചിടത്ത് 24 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കൈയേറിയിട്ടുള്ളത്. ലാൻഡ് ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുർവിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാൻ ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യണമെന്നും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ജേക്കബ് തോമസ് നിർദ്ദേശിച്ചിരുന്നു. പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറി ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതായി കത്തെിയത് സിഎജിയാണ്. റവന്യു സെക്രട്ടറിനടത്തിയ അന്വേഷണത്തിലും സർക്കാർ പുറമ്പോക്ക് ഭൂമിയും വാട്ടർ അഥോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫ്ളാറ്റ് നിർമ്മാണമെന്ന് കണ്ടെത്തി. എന്നാൽ പിന്നീട് സർക്കാർ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടിൽ അധികൃതർ എത്തുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന വിജിലൻസ് അന്വേഷണത്തിൽ കൈയേറ്റം ശരിവയ്ക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ അട്ടിമറിയിലൂടെ കാര്യങ്ങൾ ഫ്ലാറ്റ് മുതലാളി അനുകൂലമാക്കിയെന്നതാണ് ആക്ഷേപം.
കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിലും അരങ്ങിലും നടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ ഏജൻസികളും ഒറ്റ മനസോടെയാണ് പെരുമാറുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴുള്ള നീക്കങ്ങൾ. ഭൂമി പുറമ്പോക്കാണെന്നുള്ള വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കെട്ടിടം ഇരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയിലായിരിക്കെ ഇത് പുറമ്പോക്കാണെന്നു വരുത്തിത്തീർത്തു പ്രശ്നം ഒതുക്കാനുള്ള ശ്രമമാണു നടക്കുന്നത്. പാറ്റൂരിൽ ഫ്ളാറ്റ് വിവാദത്തിലെ ഭൂമിയിൽ കയ്യേറ്റം നടന്നതു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറി അറിയിക്കുമ്പോഴും പുറമ്പോക്കു ഭൂമിയാണ് ഇതെന്ന വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. 16 സെന്റ് തോട് പുറമ്പോക്കു കയ്യേറിയതായി ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോയെന്നു പരിശോധന പൂർത്തിയാകുമ്പോഴേ അറിയാനാകൂവെന്നാണ് അമിക്കസ് ക്യൂറി അഡ്വ. കെ ബി പ്രദീപ് അറിയിച്ചത്.
ലോകായുക്തയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും കഴിഞ്ഞ നവംബർ 19നും ഡിസംബർ ആറിനുമായി രണ്ടു ഭാഗങ്ങളുള്ള റിപ്പോർട്ട് നൽകിയതും. തൃശൂർ ആസ്ഥാനമായ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് അഡ്വ. പി കെ സുരേഷ് ബാബു മുഖേന നൽകിയ പരാതിയേത്തുടർന്ന് 2014 ജൂലൈ 30നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ടെത്തലുകളുടെ സൂക്ഷ്മതയും സമഗ്രതയുംകൊണ്ട് കേരളത്തെ ഞെട്ടിക്കാനും അഴിമതിക്കാരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാനും പോന്നതാണ് റിപ്പോർട്ട്. പൊതുപ്രവർത്തകരുടെ അധികാര ദുർവിനിയോഗവും കെടുകാര്യസ്ഥതയും അഴിമതിയും കണ്ടെത്തിയാൽ നടപടി ശുപാർശ ചെയ്യാൻ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളു.
എന്നാൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരേ കേസെടുക്കാൻ വിജിലൻസിനോട് പറയാം. പാറ്റൂർ കേസിൽ അത്തരമൊരു ശുപാർശയും നിർദ്ദേശവും ഉണ്ടായില്ല. പകരം അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ലോകായുക്ത ചെയ്തത്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ വിജിലൻസിലെ ഹർജി നിർണ്ണായകമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- മ്യൂസിയത്തെ വഴിയോര കച്ചവടക്കാരിക്ക് വിറ്റ ലോട്ടറിക്ക് കോടി അടിച്ചെന്ന് നറക്കെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലാക്കിയ ഭാഗ്യക്കുറി കച്ചവടക്കാരൻ; വെറും 700 രൂപ നൽകി സുകുമാരിയമ്മയെ പറ്റിച്ചു; വാവിട്ട ആഘോഷം സത്യം കാട്ടൂതീ പോലെ പടർത്തി; കോടിപതിയാകാൻ ശ്രമിച്ച അത്യാഗ്രഹി കണ്ണൻ അഴിക്കുള്ളിൽ
- ശാരീരിക പീഡനത്തിന് ശേഷം ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത്; സ്ത്രീകളാരും പോയില്ല; അന്ന് യാത്ര ചെയ്ത ഹോണ്ടാ അമൈസിൽ രക്തക്കറ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ചാരനായ പൊലീസുകാരൻ രാജേഷിന്റെ സുഹൃത്ത്; പന്തീരാങ്കാവിൽ ആ കൂട്ടുകാരൻ ചില്ലറക്കാരനല്ല
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്